Jan 13, 2008

പ്രവാചക സ്‌മരണയില്‍…

(2007 മാര്‍ച്ച് 27 റബീഉല്‍ അവ്വല്‍ മാസത്തില്‍ അങ്ങനെ ഓരോന്നില്‍ പ്രസിദ്ധീകരിച്ചത്)

ഇതു റബീഉല്‍ അവ്വല്‍ മാസം.
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം.
ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുമലരുകള്‍ വിരിയുന്ന പവിത്രമാസം.

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.
ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.
ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.
തികച്ചും അനാഥനായിരുന്ന നബി.
നിരക്ഷനായിരുന്ന നബി.
ആട്ടിടയനായിരുന്ന നബി.
കച്ചവടക്കാരനായിരുന്ന നബി.
സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി.

ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.
നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.
ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.
വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച  നബി.
അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.
സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.
ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.
ലോകൈക ഗുരുവായ നബി.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.
സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി.
സൈന്യാധിപനായിരുന്ന നബി.
കുടുംബനാഥനായിരുന്ന നബി.
ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.
ഫലിതാസ്വാദകനായിരുന്ന നബി.
അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി.
നീതിമാനായ ഭരണാധികാരിയായിരുന്ന നബി.
ന്യായാധിപനായിരുന്ന നബി.
കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.
സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….
ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.
ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’
പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.
പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.
സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘
നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.

സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.
നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.
ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.
അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്,
സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.
(The 100: A Ranking of the Most Influential Persons in History. Dr. Michael Hart )
അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.

ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങുന്നവരാണ് എന്നൊരു പ്രസ്‌താവവും കൂടി നടത്തിക്കൊള്ളട്ടെ.

ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി -അവനാരുമാകട്ടെ- പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍.

25 Comments »
ഇതു റബീഉല്‍ അവ്വല്‍ മാസം.
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം.
ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുമലരുകള്‍ വിരിയുന്ന പവിത്രമാസം.

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ പുരോഗതിയുടെ വെളിച്ചമെത്താത്ത, കലയും വിദ്യയും വാണിജ്യവുമൊക്കെ വിദൂരമായ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.
ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.
ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.
തികച്ചും അനാഥനായിരുന്ന നബി.

Comment by സിയ — March 27, 2007 @ 5:50 am


സിയാ… ഇതിന് കമന്റായി എന്തെഴുതണം എന്നറിയില്ല.
ഇതിന് ഒരായിരം നന്ദി.

Comment by ഇത്തിരിവെട്ടം — March 27, 2007 @ 6:01 am


പ്രവാചക നന്മയുടെയും സ്നേഹത്തിന്റെയും ചിന്തുകള്‍ സോദാഹരണം പ്രസ്താവിച്ച് സുമനസ്സുകള്‍ക്ക് നല്ലൊരു വായനാനുഭവം പകരുന്നതായി സിയയുടെ ഈ പോസ്റ്റ്.
മുസ്ലിം ജനതയോടൊരു വാക്ക്:
നമ്മളില്‍ പലരും പിന്തുടരുന്ന അനിസ്ലാമികമായ ആചാരങ്ങളെയും പ്രവൃത്തികളെയും കടും പിടിത്തത്തെയും നമുക്കു ചുറ്റുമുള്ളവര്‍ ‘ഇസ്‌ലാമി’ന്റേതായി മാത്രമേ മനസ്സിലാക്കൂ എന്ന സത്യം തിരിച്ചറിയുക. പ്രവാചക ജീവിതത്തില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് നാം ജീവിതരീതി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. സഹ ജീവികളോടുള്ള കരുണ, നമുക്കഉള്ളതുപോലെ ഭൂമിയിലെ വിഭവങ്ങളില്‍ മറ്റുള്ളവര്‍ക്കും തുല്യാവകാശമുണ്ടെന്ന തിരിച്ചറിവ്.. ഇവയൊക്കെയാകട്ടെ നമ്മെ നയിക്കുന്ന പ്രകാശം. നന്മയുടെ ഇത്തിരിവെട്ടം തെളിക്കാന്‍ കരുണാമയനായ സര്‍വ്വേശ്വരന്‍ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

Comment by നിങ്ങളുടെ ഇക്കാസ് — March 27, 2007 @ 6:27 am


എത്ര ശരിയായ ഉത്ബോധനമാണ് മുഹമ്മദ് നബിയുടേത് പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിനെ സമുദായം സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്നാമതാവുന്നു ?
ഇസ്ലാം എന്തെന്നറിയാത്തവരുടെ തേര്‍വാഴ്ചയല്ലേ ഇന്നീ ലോകത്ത് നടമാടുന്നത് ?
മുഹമ്മദ് നബിയുടെ ചര്യകള്‍ പിന്തുടരുന്ന ഒരേ സമുദായം എന്തിനാണ് വഹാബിയെന്നും , അന്തവിശ്വാസികളെന്നും പറഞ്ഞ് പരസ്പരം പോരടിക്കുന്നത് ?
സഹോദരരെ സം‍രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത മുഹമ്മദ് നബി , അദ്ദേഹത്തിന്‍റെ സമുദായം പരസ്പരം കൊല്ലുന്നു എന്തിന്?
(ഇറാഖില്‍, പാക്കിസ്ഥാനില്‍ ഷിയാ മുസ്ലിംങ്ങളും സുന്നി വിഭാഗവും , പലസ്ഥീനില്‍ ഹമാസും ഫത്താ വിഭാഗവും ) അങ്ങനെ ഒത്തിരി രാജ്യങ്ങളില്‍ പല പേരുകളില്‍
സിയയുടെ ഈ ഉദ്ദ്യമത്തിന് നന്ദി

Comment by വിചാരം — March 27, 2007 @ 6:52 am


“ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു”
സിയ, എന്റെ വിശ്വാസത്തില്‍ നബിയും യേശുവുമെല്ലാം മനുഷ്യസമൂഹത്തിനുവേണ്ടിയാണ് പ്രയന്ത്നിച്ചിരുന്നത്‌. അതിനാല്‍ തന്നെ തലയുയര്‍ത്തിപ്പിടിച്ചു പറയട്ടെ, ഞാനും അഭിമാനിക്കുന്നു ഇവരെ‍ക്കുറിച്ചെല്ലാം.

Comment by Sunil — March 27, 2007 @ 6:55 am


വളരെ നല്ല കാര്യം. ഇല്ലായ്മയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും വന്നതുകൊണ്ടാവാം മനുഷ്യ നന്മയ്ക്കായി ഒരു പിടി സൂക്തങ്ങള്‍ അവിടെ നിന്നും മാനവജനതയ്ക്ക് ലഭിച്ചത്. പക്ഷെ പലരും അതെല്ലാം തമസ്കരിക്കുന്നതിലാണ്‍ പ്രയാസം. നംബി വചനങ്ങള്‍ അപ്പടി പാലിക്കപ്പെട്ടിരുന്നെങ്കില്‍
എന്നു ചിന്തിച്ചുപോകുന്നു.

“കാട്ടറബികള്‍“ കാഫറെന്നു മുഖത്തു നോക്കിപ്പറയുമ്പോഴും എന്റെയുള്ളില്‍ ഒരു ചിന്ത മാത്രം ആ കാഫറിന്റെ നാട്ടില്‍ നബിദിനം അദ്ദേഹത്തിനു ജന്മം നല്‍കിയ നാടിനേക്കാളും (ഇവിടെ-സൌദിയില്‍ - ഈ ദിവസം അവരോറ്ക്കുന്നുണ്ടോ എന്നു തന്നെ എനിക്കറിയില്ല) ലോകത്തെ മറ്റു അറബ് /ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ നന്നായി ആചരിക്കപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തിയും, രാമജയന്തിയും പോലെ തന്നെ പ്രാധാന്യത്തോടെ നബിദിനവും. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സിയാ നന്ദി ഈ പോസ്റ്റിന്‍

Comment by nandu — March 27, 2007 @ 7:00 am


സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. നബിദിനം പോലെയുള്ള അനാചാരങ്ങളോടുള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.

Comment by Abid — March 27, 2007 @ 7:01 am


സുനിലേട്ടാ,
അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശം ആ പ്രസ്ഥാവനയില്‍ അഭിമാനിക്കുന്ന, പ്രവാചകാനുയായികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ പ്രവാചകചര്യ എന്തുകൊണ്ട് പിന്‍‍പറ്റുന്നില്ല എന്ന ചോദ്യമുയര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്.
പ്രവാചകന്‍ മുഹമ്മദ് തീര്‍ച്ചയായും മുഴുവന്‍ മനുഷ്യരുടേതുമാണ്…
മാനവ സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടുകാരനാണ്…

Comment by സിയ — March 27, 2007 @ 7:06 am


വളരെ നന്നായിട്ടുണ്ട്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാത്തിന്റെയും കഥകള്‍ കണ്ണുനിറച്ചു.

Comment by അബി — March 27, 2007 @ 8:43 am


സിയാ..നന്നായി.

എല്ലാവര്‍ക്കും സ്നേഹം…സമാധാനം…..സന്തോഷം…സമത്വം…….

Comment by sandoz — March 27, 2007 @ 1:45 pm


നല്ല ലേഖനം സിയാ..!

ഒരു ചോദ്യം — നബി(സ) എന്നെഴുതുന്നതിലെ “സ” എന്താണു്?

pbuh എന്നത് അറിയാം. പക്ഷെ ഈ “സ” എന്താണു്?

നന്ദി..!

Comment by ഏവൂരാന്‍ — March 27, 2007 @ 2:14 pm


ഏവൂരാന്‍ ജീ,
നന്ദി.
(സ) എന്നത് സല്ലല്ലാഹു അലൈഹി വ സല്ലം എന്നതിന്റെ ചുരുക്ക രൂപമാണ്. അര്‍ത്ഥം Peace be upon him എന്നു തന്നെ.
ഇംഗ്ലീഷില്‍ pbuh എന്ന ചുരുക്കെഴുത്തും മലയാളത്തില്‍ ദൈവത്തിന്റെ സമാധാനം അദ്ദേഹത്തിനു മേലുണ്ടാകട്ടെ എന്നൊക്കെ എഴുതി വരുമ്പോള്‍ ഒരു നേരമാകുന്നതിനാല്‍ (സ) ആണ് എല്ലാവര്‍ക്കും പഥ്യം.

Comment by സിയ — March 27, 2007 @ 2:33 pm


ഏവൂര്‍ജീ , “സ” = “സല്ലല്ലാഹു അലൈഹി വസല്ലം“ എന്നതിന്റെ ചുരുക്കെഴുത്താ‍ണെന്നു തോന്നുന്നു.
ശരിയല്ലെ സിയാ?

Comment by നന്ദു — March 27, 2007 @ 2:36 pm


സിയാ…ഹോ.. ഞാന്‍ മൂന്നു മിനിറ്റ് ലേറ്റായിപ്പോയി!!. മൊഴി ചതിച്ചതാ..

Comment by നന്ദു — March 27, 2007 @ 2:37 pm


പ്രവാചകനെക്കുറിച്ചുള്ള കുറിപ്പ് മനോഹരമായി സിയ.

Comment by devaragam — March 27, 2007 @ 2:43 pm


വിജ്ഞാനപ്രദമായ ലേഖനം.മുഹമ്മദ് നബി(സ) യുടെ അനുയായികള്‍ എന്നഭിമാനിക്കുന്ന സമൂഹം എന്തിന്റെ പേരിലാണ് തമ്മില്‍ ചോര ചീന്തുന്നത് എന്ന ചോദ്യത്തിനു അവരൊരിക്കലും നബിയുടെ അനുയായികളല്ല ശത്രുക്കാളാണ്. അധികാര‍ത്തിനു വേണ്ടിയും മറ്റുമുള്ള കസര്‍ത്തുകളാണ്.

Comment by നദീം — March 27, 2007 @ 7:08 pm


നല്ല ലേഖനം. സിയക്കു നന്മ വരട്ടെ!
ആമീന്‍.

Comment by കരീം മാഷ് — March 27, 2007 @ 7:22 pm

7 comments:

മുന്നാസ്. said...

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….
താങ്കളുടെ ലേഖനം മികച്ചത് തന്നെയാണ് .

ഗീത said...

പ്രവാചകനായ നബിയെ ക്കുറിച്ചെഴുതിയത് വായിച്ചു.
സ്നേഹം നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയാണ് നബി എന്ന് ഇതിനുമുന്‍പും വായിച്ചിട്ടുണ്ട്. അതിനുദാഹരണമായി ഒരു കഥയും വായിച്ചിട്ടുണ്ട്. ഒരിക്കല്‍ നബി ഉറങ്ങുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ന്ന് ഒരു പൂച്ചയും വന്നുകിടന്നുറങ്ങി.(പൂച്ചകളുടെ സ്വഭാവമാണല്ലോ അത്. സ്നേഹിക്കുന്നവരുടെ ഒപ്പം ഉറങ്ങാന്‍ പൂച്ചകള്‍ക്ക് വളരെ ഇഷ്ടമാണ്). നബി ഉണര്‍ന്നപ്പോള്‍ പൂച്ച സുഖമായി ഉറങ്ങുകയാണ്. അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ കൈയുടെ ഒരു ഭാഗം പൂച്ചയുടെ ശരീരത്തിനടിയിലും. അദ്ദേഹം എണീറ്റാല്‍ കുപ്പായം വലിച്ചെടുക്കേണ്ടി വരും പൂച്ചയുണരുകയും ചെയ്യും. പക്ഷെ സുഖ ഉറക്കത്തില്‍ നിന്ന്‌ പൂച്ചയെ ഉണര്‍ത്താന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല. അദ്ദേഹം പൂച്ചയെ ഉണര്‍ത്താതെ മെല്ലെ ആ കുപ്പായം അഴിച്ചു മാറ്റി.എന്നിട്ട് എഴുന്നേറ്റു. പൂച്ച ഒന്നുമറിയാതെ ഉറക്കം തുടര്‍ന്നു. എന്തു മാത്രം സ്നേഹം നിറഞ്ഞ ഒരു മനസ്സായിരിക്കണം നബിയുടെത് . ഇന്നീലോകത്ത് എന്തുക്രൂരതയാണ് മിണ്ടാപ്രാണികളോട് കാണിക്കുന്നത്. അതോര്‍ക്കുമ്പോഴാണ് നബിയുടെ മനസ്സിലെ സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത്.

ഈ ലേഖനം ഇഷ്ടപ്പെട്ടു സിയ.

നബി(സ) എന്നെഴുതുന്നതെന്താണ്?

മുസ്തഫ|musthapha said...

റസൂല്‍ (സ) യെ കുറിച്ച് വളരെ നല്ലൊരു ലേഖനം...

ഇന്നാണിത് കാണാനായത്...
നന്ദി സിയ

Rashid Malik said...

Dear Ziya's friends...,

Please have a look at on my Blog and make comments...

link to my blog:-

http://rashidmalik.blogspot.com

Ziyahul Haque said...

knbm, Rmëw knb... knbmlp lJv..at©cn... Gsd sshInbmé t»mKpambn _vÔs¸Sp¶Xv... PohnX¯nsâ kIe saLeIfnepw CSs]SvepIÄ \S¯nb {]hmNI intcmaWnsbçdn¨ Xm¦fpsS teJ\w {]iwkmÀlw Xs¶...

X\qP knb..

Ziyahul Haque said...

good wonderfull... keept it up

ziya manjeri

zain said...

സബ്സ്ക്രൈബ് ചെയ്തു ....
ഇനി ഇത്തരം ഒന്ന് നഷ്ട്ടപെടാന്‍ പാടില്ല